എംഎം മണിയുടെ റിസോർട്ട് ഇടപാട് കഴിഞ്ഞ ദിവസങ്ങളിൽ എസ് രാജേന്ദ്രൻ പുറത്തുവിട്ടിരുന്നു.29 കോടി രൂപയുടെ ഇടപാട് സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന്റെ അറിവോടെ നടന്നതാണോയെന്ന് അന്വേഷിക്കണമെന്നാണ് എസ് .രാജേന്ദ്രൻ പറഞ്ഞത്.ഇതിന് പിന്നാലെ എം എം മണിയും ഭീഷണിയുയർത്തുകയുണ്ടായി.രാജേന്ദ്രൻ വെളിപ്പെടുത്തലുകൾ നടത്തിയാൽ അതിൽ രാജേന്ദ്രനും പ്രതിയാകുമെന്നാണ് മണിയാശാൻ പറഞ്ഞത്.പാർട്ടി തോക്കെടുക്കാൻ പറഞ്ഞാൽ തോക്കെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
15 കൊല്ലം എംഎൽഎയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായ അഡ്വ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം എം എം മണിയുയർത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം എം മണി ശ്രമിച്ചതോടെ, മണിക്കെതിരെ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ പ്രസ്ഥാവന ഇറക്കി. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ശബ്ദിക്കാൻ രാജേന്ദ്രൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി. ഇതേ തുടർന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സി പി എം പുറത്താക്കി. എന്നാൽ, പൊതുവേദികളിൽ എം എം മണി രാജേന്ദ്രനെ വിമർശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രൈഡ് യൂണിൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ശക്തമായി. എം എം മണിയുടെ പ്രസ്താവനക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു. നിരവധി ആരോപണങ്ങൾ നിലനിൽക്കുന്ന മൂന്നാറിലെ റിസോർട്ട് 29 കോടിക്ക് വാങ്ങിയ സഹകരണ ബാങ്കിൻറെ നടപടി തികച്ചും തെറ്റാണെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച എസ് രാജേന്ദ്രൻ എം എം മണിയേയും ജില്ലയിലെ മുതിർന്ന നേതാവ് ശശിക്കുമെതിരെയാണ് എസ് രാജേന്ദ്രൻ ആരോപണം ശക്തമാക്കിയത്. എന്നാൽ, എല്ലാ നിയമവും പാലിച്ചാണ് കെട്ടിടം വാങ്ങിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചത്.
ചില സിപിഎം നേതാക്കൾ പിന്തുടർന്ന് ഉപദ്രവിക്കുന്നെന്ന് എസ് രാജേന്ദ്രൻ. തനിക്ക് എതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ കെ വി ശശിയും എം എം മണിയുമാണെന്നാണ് രാജേന്ദ്രൻറെ ആരോപണം. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിൻറെ ഹൈഡൽ പ്രോജക്ടിന് തടയിട്ടത് താനാണെന്ന് വ്യാജ പ്രചരണം നടത്തുകയാണ്. ഹൈഡൽ പദ്ധതിയിൽ നിയമലംഘനം നടന്നതുകൊണ്ടാണ് ഹൈക്കോടതി പദ്ധതി തടഞ്ഞത് പരാതിയുമായി കോടതിയെ സമീപിച്ചത് കോൺഗ്രസുകാരാണെന്നും രാജേന്ദ്രൻ പറഞ്ഞു.